ജൂലൈ 23, 2026
#latest news #News #Top News

റാഗിംഗ് തടയാൻ പുതിയ നിയമം; ‘സിദ്ധാർത്ഥ്’ ആപ്പ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

VD Satheesan

തിരുവനന്തപുരം: സംസ്ഥാനത്ത് റാഗിംഗ് തടയുന്നതിനായി പ്രത്യേക നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. റാഗിംഗിന് ഇരയായി മരിച്ച സിദ്ധാർത്ഥിന്റെ സ്മരണാർത്ഥം വിദ്യാർത്ഥികൾക്ക് പരാതികൾ നൽകാൻ കഴിയുന്ന ‘സിദ്ധാർത്ഥ്’ ആപ്പ് പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

റാഗിംഗ് സംബന്ധിച്ച പരാതികൾ വിദ്യാർത്ഥികൾക്ക് നേരിട്ട് ആപ്പിലൂടെ അറിയിക്കാനാകുമെന്നും ലഭിക്കുന്ന പരാതികളിൽ വേഗത്തിൽ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സുരക്ഷിതമായ പഠനാന്തരീക്ഷം ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പി.എം. ശ്രീ പദ്ധതി സംബന്ധിച്ച ഉപസമിതി റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട പരാതികളിൽ കെ.എസ്.യു. പ്രസിഡന്റിന്റെ വിശദീകരണം കേട്ടതായും, ആരെയും കാണാൻ സർക്കാർ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. എസ്.എച്ച്. കോളേജിൽ അലോഷ്യസ് സേവ്യറുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും തിരക്കിനിടെയുണ്ടായ കണ്ടുമുട്ടലാണ് അതെന്നും അദ്ദേഹം വിശദീകരിച്ചു.

ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ പോലീസിന്റെ നടപടി കടുത്ത വിമർശനത്തിനിടയാക്കിയെന്നും അത് അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ജനാധിപത്യ രീതികൾ പാലിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, ടാറ്റ ഗ്രൂപ്പ് സംസ്ഥാനത്ത് കൂടുതൽ നിക്ഷേപത്തിന് താൽപര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കമ്പനിയുടെ പ്രതിനിധികൾ സർക്കാരുമായി കൂടിക്കാഴ്ച നടത്തിയെന്നും പുതിയ നിക്ഷേപ സാധ്യതകൾ ചർച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു.

വഖഫ് വിഷയത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തുന്ന വിഷയത്തിൽ മുൻ സർക്കാരിന്റെ നിലപാട് പരാമർശിച്ച അദ്ദേഹം, ഈ വിഷയത്തിൽ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കരുതെന്നും രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിച്ചു.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു